Leading News Portal in Kerala

ഭാരതത്തിനു മറ്റൊരു പരിഭാഷയില്ലെന്ന് മോഹൻ ഭാഗവത്; ആർഎസ്എസ് ജ്ഞാനസഭയിൽ കേരളത്തിലെ 4 വിസിമാർ 4 Vice Chancellors from Kerala attended RSSs Jnanasabha


Last Updated:

ജ്ഞാനസഭയിലെ പോളിസി ഡയലോഗ് ആൻഡ് ലീഡർഷിപ് കോൺക്ലേവിന്റെ ഭാഗമായാണ് വിസിമാർ പങ്കെടുത്തത്

മോഹൻ ഭാഗവത്മോഹൻ ഭാഗവത്
മോഹൻ ഭാഗവത്

ഭാരതത്തിനു മറ്റൊരു പരിഭാഷയില്ലെന്ന് ആർഎസ്എ സ് മേധാവി ഡോ.മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് അനുഭാവമു ള്ള വിദ്യാഭ്യാസ വിചക്ഷണരുടെ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ‘ജ്ഞാനസഭ’യിലെ പൊതുസഭയിൽ ‘വിദ്യാഭ്യാസത്തിലെ ഭാരതീയത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തിൽ നിന്ന് വ്യതിചലിക്കുന്നത് ശരിയല്ലെന്നും വികസിത ഭാരതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തിന്റെ മുഴുവൻ ഏകതയാണെന്നും അദ്ദംഹം പറഞ്ഞു. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ പൊതുസഭയിൽ അദ്ധ്യക്ഷനായി. കൊളോണിയൽ ആശയങ്ങളുടെ തടവറയിൽ നിന്നു വിദ്യാഭ്യാസത്തെ മോചിപ്പിക്കാനുള്ള ശക്തമായ ഇടപെടലാണ് പുതിയ ദേശീയവിദ്യാഭ്യാസ നയമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 4 വിസിമാരും ജ്ഞാനസഭയിൽ പങ്കെടുത്തു. ആരോഗ്യ സർവകലാശാലയുടെയും കേരള സർവകലാശാലയുടെയും വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കണ്ണൂർ സർവകലാശാല

വൈസ് ചാൻസലർ പ്രൊഫ.കെ.കെ.സാജു, കുഫോസ് വൈസ് ചാൻസലർ പ്രൊഫ എ.ബിജുകുമാർ, കാലിക്കറ്റ് സർവ കലാശാല വൈസ് ചാൻസലർ പ്രൊഫ.പി.രവീന്ദ്രൻ എന്നിവരാണ് പങ്കെടുക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തത്. ജ്ഞാനസഭയിലെ പോളിസി ഡയലോഗ് ആൻഡ് ലീഡർഷിപ് കോൺക്ലേവിന്റെ ഭാഗമായാണ് വിസിമാർ പങ്കെടുത്തത്.

സാമർഥ്യവും നൈപുണ്യവുമുള്ളവരാണ് ഇന്നത്തെ വിദ്യാർത്ഥികളെന്നും എന്നാൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ചിലരുടെ പ്രേരണയിൽ രാഷ്ട്രീയ സ്ഥാനങ്ങൾക്കായി ഒന്നും പൂർണമാക്കാതെ വിവിധ ഡിഗ്രി കോഴ്‌സുകളിൽ ചേർന്നു സർവകലാശാലകളിൽ തുടരുകയാണെന്ന് മോഹൻ കുന്നുമ്മൽ പറഞ്ഞു. ‘പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസ്സുകളെ എങ്ങനെ ബന്ധപ്പെടുത്താം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം സംസാരിച്ചത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും കോൺക്ലേവിൽ പങ്കെടുത്തു.