‘കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിൽ; ഹാങ്ങോവറിന്ന് പുറത്തേക്ക് വാ’: DYFI കണ്ണൂർ ജില്ലാ സെക്രട്ടറി | Kannur DYFI leader Sarin Sasi criticizes actor Kunchacko Boban`s statement comparing school meals to jail | Kerala
Last Updated:
ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണെന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി. ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് ഇപ്പോഴും കുഞ്ചാക്കോ ബോബനെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നുമാണ് DYFI കണ്ണൂർ ജില്ലാ സെക്രട്ടറി കുറിച്ചത്. മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്നാണ് കുഞ്ചാക്കൻ ബോബൻ പ്രസിതാവന നടത്തിയത്. ഈ പ്രസ്താവനയ്ക്കെതിരെയാണ് സരിൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബൻ
മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് …..
ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ
ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് ….
നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ …..
തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കുഞ്ചാക്കോ ബോബൻ ഈ പ്രസ്താവന നടത്തിയത്. വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നതെന്നും അത് മാറ്റം വരേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കുഞ്ചാക്കോ ബോബൻ ചൂണ്ടിക്കാണിച്ചിരുന്നു.
August 10, 2025 4:27 PM IST
‘കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിൽ; ഹാങ്ങോവറിന്ന് പുറത്തേക്ക് വാ’: DYFI കണ്ണൂർ ജില്ലാ സെക്രട്ടറി