Leading News Portal in Kerala

മമ്മൂട്ടിയുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന| ED Raids 17 Locations Including Mammootty’s Kochi and Chennai Residences | Kerala


Last Updated:

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന സൂചനകളെ തുടര്‍ന്നാണ് ഇ ഡി റെയ്ഡ്

കസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം സഹിതം ഒരു ഉത്തരവ് പുറപ്പെടുവിക്കണംകസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം സഹിതം ഒരു ഉത്തരവ് പുറപ്പെടുവിക്കണം
കസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം സഹിതം ഒരു ഉത്തരവ് പുറപ്പെടുവിക്കണം

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടങ്ങളിൽ‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.  ദുൽഖറിന്റെ വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി.

നേരത്തെ ഓപ്പേറൻ നുംഖോറിൽ കസ്റ്റംസ് കേസെടുത്തിരുന്നു. വാഹനങ്ങളടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വാഹനക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന സൂചനകളെ തുടര്‍ന്നാണ് ഇ ഡി റെയ്ത്. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹൈ ക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി പരിശോധന