കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു | 13 women collapsed at Deepavali event in Karnataka | India
Last Updated:
മുഖ്യമന്ത്രി ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം എത്തിയപ്പോൾ ഉച്ചയ്ക്ക് 1 മണിയായിരുന്നു
പുത്തൂർ (ദക്ഷിണ കന്നഡ): കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കേണ്ട പുത്തൂരിലെ പരിപാടിയിൽ ആറ് മണിക്കൂറിലധികം കാത്തിരുന്ന 13 പേർ ക്ഷീണം മൂലം തളർന്നു വീണു.
പുത്തൂർ എംഎൽഎ അശോക് കുമാർ റായിയുടെ അധ്യക്ഷതയിൽ റായ് എസ്റ്റേറ്റ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ‘അശോക ജന മന 2025’ പരിപാടിക്കിടെയാണ് സംഭവം.
മുഖ്യമന്ത്രി ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം എത്തിയപ്പോൾ ഉച്ചയ്ക്ക് 1 മണിയായിരുന്നു. പരിപാടി ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ ഏകദേശം ഒരു ലക്ഷം പേർ എത്തി.
തളർന്നുവീണവർക്ക് പുത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു.
ദീപാവലി സമ്മാനമായി സാരികളും ഭക്ഷണവും വിതരണം ചെയ്യുന്നതിനിടെ തടിച്ചുകൂടിയ വലിയ ജനക്കൂട്ടം കാരണം കൂടിനിന്നവരിൽ പലർക്കും ശ്വാസംമുട്ടുകയും നിർജ്ജലീകരണം സംഭവിക്കുകയുമായിരുന്നു. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
13 പേരിൽ മൂന്ന് സ്ത്രീകൾക്ക് ഐവി ഫ്ലൂയിഡ് നൽകി ഡിസ്ചാർജ് ചെയ്തതായി എസ്പിയുടെ ഓഫീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
#WATCH | At least 10 people fell ill during an event of Karnataka CM Siddaramaiah in Dakshina Kannada today. Visuals from outside the hospital in Puttur.
Dakshina Kannada district police say, “Hypoglycemia or dehydration was caused due to the delay in providing food and gifts.… pic.twitter.com/pieiSYL3du
— ANI (@ANI) October 20, 2025
‘പൂർണ്ണമായും അരാഷ്ട്രീയം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിപാടിയിൽ സ്പീക്കർ യു.ടി. ഖാദർ, ജില്ലാ മന്ത്രി ദിനേശ് ഗുണ്ടു റാവു, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും പങ്കെടുത്തു. 1,000-ത്തിലധികം വളണ്ടിയർമാർ ലോജിസ്റ്റിക്സും പാർക്കിംഗും കൈകാര്യം ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത്, ഡെപ്യൂട്ടി കമ്മീഷണർ ദർശൻ എച്ച്.വി. സ്റ്റേഡിയത്തിന്റെ 500 മീറ്ററിനുള്ളിൽ ‘നിരോധിത’, ‘ഡ്രോൺ രഹിത’ മേഖലകൾ ഏർപ്പെടുത്തിയിരുന്നു.
Summary: 13 people collapsed after waiting for over six hours at an event in Puttur where Karnataka Chief Minister Siddaramaiah was to attend. Many of the attendees were suffering from suffocation and dehydration due to the large crowd that had gathered during the distribution of sarees and food as Diwali gifts. No injuries have been reported so far
Thiruvananthapuram,Kerala
October 21, 2025 10:36 AM IST
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
