Leading News Portal in Kerala

Kerala Local Body Elections 2025: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ 75.38% പോളിങ് Kerala Local Body Elections 2025 more than 75 percentage polling in second phase of local body elections | Kerala


Last Updated:

വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്

News18
News18

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ആറര വരെയുള്ള കണക്കുകൾ പ്രകാരം 75.38% പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ്‌ നടന്നത്.

വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.

തൃശൂർ- 71.88%, പാലക്കാട്- 75.60%, മലപ്പുറം- 76.85%, കോഴിക്കോട്- 76.47%, വയനാട്- 77.34%, കണ്ണൂർ- 75.73%, കാസർകോട്- 74.03% എന്നിങ്ങനെയാണ് പുറത്തുവന്ന കണക്ക്. പോളിംഗ് ശതമാനത്തിന്റെ അന്തിമ കണക്ക് പിന്നീട് പുറത്തുവരും . രാവിലെ ഏഴിന്‌ തുടങ്ങിയ പോളിങ്‌ വൈകിട്ട്‌ ആറിന്‌ അവസാനിച്ചു.

ആദ്യഘട്ടത്തിൽ 70.9 % പോളിങ്

തെക്കൻ കേരളത്തിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 70.9 % പോളിങ് രേഖപ്പെടുത്തിയിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ചയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് എറണാകുളത്താണ്. 74.58 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 67.42 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.തിരുവനന്തപുരം 67.42, കൊല്ലം 70.36, പത്തനംതിട്ട 66.78, ആലപ്പുഴ 73.76, കോട്ടയം 70.94, ഇടുക്കി 71.77, എറണാകുളം 74.58 എന്നിങ്ങനെയാണ് പോളിങ് ശതമാനം.ശനിയാഴ്‌ച  രാവിലെയാണ് വോട്ടെണ്ണൽ ആരംഭിക്കുക.