‘ഗുളിക നൽകിയത് യുവതി ആവശ്യപ്പെട്ടിട്ട്; മരുന്നിനെക്കുറിച്ച് അറിവില്ല’; മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത്| Rahul Mamkootathils Friend joby joseph Seeks Anticipatory Bail says Gave Pills on Womans Request Unaware of Medicine | Kerala
Last Updated:
യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചതെന്നും ഗുളികയെപ്പറ്റി മറ്റൊരറിവുമില്ലെന്നുമാണ് ജോബിയുടെ വാദം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി.
അതേസമയം യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചതെന്നും ഗുളികയെപ്പറ്റി മറ്റൊരറിവുമില്ലെന്നുമാണ് ജോബിയുടെ വാദം. ഇയാളും ഒളിവിലാണ്. ഹർജി പരിഗണിക്കുന്നത് 17ലേക്ക് മാറ്റി.
അതേസമയം, ഹോംസ്റ്റേയിൽവച്ചു പീഡിപ്പിച്ചു എന്ന രണ്ടാമത്തെ കേസിൽ രാഹുലിന് ഇന്നലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 3 മാസത്തേക്ക്, ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാകണം. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് നസീറ നിർദേശിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
Summary: Joby Joseph, the second accused and friend of MLA Rahul Mamkootathil in the first sexual assault case against the MLA, has filed an anticipatory bail plea. The petition was submitted to the Thiruvananthapuram District Sessions Court. According to the statement of the complainant (the young woman), Joby was the one who handed over the abortion pills (pills for abortion) on the instructions of Rahul.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
December 11, 2025 2:36 PM IST
‘ഗുളിക നൽകിയത് യുവതി ആവശ്യപ്പെട്ടിട്ട്; മരുന്നിനെക്കുറിച്ച് അറിവില്ല’; മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത്
