ലണ്ടനിൽ 16കാരിയെ പാകിസ്ഥാൻ സംഘം കൂട്ടബലാത്സംഗം ചെയ്തു; 200 സിഖുകാർ ചേർന്ന് രക്ഷപ്പെടുത്തി| 16-Year-Old Girl Gang-Raped by Pakistani Group in London 200 Sikhs Rescue Her | World
Last Updated:
ആറ് പുരുഷന്മാർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു
പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ 16 വയസ്സുകാരിയെ തടവിലാക്കി കൂട്ടബലാത്സംഗം ചെയ്ത പാകിസ്ഥാൻ സംഘത്തിന്റെ പിടിയിൽ നിന്ന് സിഖ് സമൂഹം പെൺകുട്ടിയെ രക്ഷപ്പെടുത്തി. 30 വയസ്സിലധികം പ്രായമുള്ള ഒരാൾ തടഞ്ഞുവെച്ചിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ഇരുന്നൂറോളം സിഖ് വംശജർ “ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ” എന്ന മുദ്രാവാക്യങ്ങളുമായി ഒത്തുകൂടുകയായിരുന്നു.
ആറ് പുരുഷന്മാർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പ്രതിയെ പോലീസ് വാനിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സിഖ് പ്രസ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച്, പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ തന്നെ മുഖ്യപ്രതി സൗഹൃദം സ്ഥാപിച്ച് ബന്ധം വളർത്തിയെടുത്തിരുന്നു. പ്രലോഭിപ്പിച്ചും സ്വാധീനിച്ചും വലയിലാക്കുകയാണ് ഈ സംഘത്തിന്റെ രീതി. പെൺകുട്ടിക്ക് 16 വയസ്സായപ്പോൾ വീടുവിട്ടിറങ്ങാൻ ഇയാൾ പ്രേരിപ്പിച്ചു. പ്രതി താമസിച്ചിരുന്ന പ്രദേശത്ത് നിരവധി സ്കൂളുകളുണ്ടെന്നും കുട്ടികൾ സ്ഥിരമായി ഈ വീടിന് മുന്നിലൂടെ പോകാറുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
A 16 year old Sikh girl was groomed by a Pakistani Muslim man in his 40s. He took her into his flat and raped her along with 6 other Pakistani men. Over 200 members of the Sikh community gathered outside the flat to get their daughter back. They didn’t bring swords or kirpans.… pic.twitter.com/EnfLltAbkM
— Rakesh Krishnan Simha (@ByRakeshSimha) January 14, 2026
യുകെയിൽ പതിറ്റാണ്ടുകളായി ആസൂത്രിതമായ ശിശു പീഡനങ്ങളുമായി പാകിസ്ഥാൻ വംശജരായ ഇത്തരം സംഘങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. 11 മുതൽ 16 വയസ്സുവരെയുള്ള പെൺകുട്ടികളെ പ്രണയവും സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് ഇവർ വലയിലാക്കുന്നത്. പലപ്പോഴും മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. പെൺകുട്ടികളെ വീട്ടുകാരിൽ നിന്ന് അകറ്റിയ ശേഷം ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തുമാണ് ഇവർ പീഡിപ്പിക്കുന്നത്. ചിലരെ പണത്തിനായി കടത്തുകയും ചെയ്യാറുണ്ട്.
ഈ വിഷയത്തിൽ ബ്രിട്ടീഷ് എംപി റൂപർട്ട് ലോ ഉന്നയിച്ച ദേശീയ അന്വേഷണ ആവശ്യത്തെ ഇലോൺ മസ്ക് നേരത്തെ പിന്തുണച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടികൾക്ക് വേണ്ടി ശരിയായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.
A 16 year old Sikh girl was groomed by a Pakistani Muslim man in his 40s. He took her into his flat and raped her along with 6 other Pakistani men. Over 200 members of the Sikh community gathered outside the flat to get their daughter back. They didn’t bring swords or kirpans.… pic.twitter.com/EnfLltAbkM
— Rakesh Krishnan Simha (@ByRakeshSimha) January 14, 2026
റോതർഹാമിൽ മാത്രം 1997-നും 2013-നും ഇടയിൽ 1,400ലധികം കുട്ടികൾ പാകിസ്ഥാൻ വംശജരാൽ പീഡിപ്പിക്കപ്പെട്ടതായി പ്രൊഫസർ അലക്സിസ് ജേയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും വെയ്ൽസിലും ഉടനീളം കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഭയാനകമായ രീതിയിൽ വ്യാപിച്ചിട്ടുണ്ടെന്ന് 2022-ലെ മറ്റൊരു അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
Summary: The Sikh community has rescued a 16-year-old girl from the clutches of a Pakistani gang that held her captive and gang-raped her in Hounslow, West London. Around 200 members of the Sikh community gathered, chanting the slogan “Jo Bole So Nihaal, Sat Sri Akal,” to save the girl who was being held by a man in his late 30s.
New Delhi,New Delhi,Delhi
Jan 15, 2026 10:30 AM IST
