Leading News Portal in Kerala

തന്നേ തുടർച്ചയായി ബലാൽസംഗം ചെയ്ത മകനെ 56 കാരി വെട്ടിക്കൊലപ്പെടുത്തി| mother kills 32 year old son alleging repeated sexual assaults | Crime


Last Updated:

മദ്യപനായ മകന്‍ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴിനല്‍കി. സംഭവദിവസം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അരിവാള്‍കൊണ്ട് മകനെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് മൊഴിനല്‍കി

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ബിജ്നോർ: മദ്യപിച്ചെത്തി പതിവായി ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ശ്യാമില ഗ്രാമത്തില്‍ ഓഗസ്റ്റ് 7നാണ് സംഭവം. 32കാരനാണ് മരിച്ചത്. സംഭവത്തില്‍ 56-കാരിയെ പൊലീസ് അറസ്റ്റുചെയ്തു. മദ്യപനായ മകന്‍ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴിനല്‍കി. സംഭവദിവസം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അരിവാള്‍കൊണ്ട് മകനെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് മൊഴിനല്‍കി.

ഇതും വായിക്കുക: ‘മതംമാറാമെന്ന് സമ്മതിച്ചിട്ടും ക്രൂരത തുടർന്നു’; കോതമംഗലത്തെ 23കാരിയുടെ കുറിപ്പ് പുറത്ത്

രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്താന്‍ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അജ്ഞാതന്‍ മകനെ കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം മറ്റുള്ളവരോട് പറഞ്ഞത്. കൊല്ലപ്പെട്ടനിലയില്‍ മകന്‍ കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് മകന്റെ കൊലപാതകത്തില്‍ അച്ഛന്‍ പൊലീസിലും പരാതി നല്‍കി. എന്നാല്‍, അമ്മയെ ചോദ്യംചെയ്തതോടെ പൊലീസിന് സംശയങ്ങളുണ്ടായി. ഇതോടെയാണ് അമ്മ കുറ്റസമ്മതം നടത്തിയത്.

Summary: A 56-year-old woman in Uttar Pradesh’s Bijnor was arrested for allegedly killing her 32-year-old son by slitting his throat, police said on Sunday. Police said that the woman claimed she was ‘sexually assaulted’ repeatedly by her addict son.