മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ| Maoist suspect Arrested in Munnar for Killing Three Police Officers in Jharkhand Bomb Blast | Crime
Last Updated:
ജാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു
ഇടുക്കി: മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ജാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ കുറച്ചുനാളുകളായി എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അന്വേഷണത്തിനിടയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ ഇന്നലെ രാത്രിയോടെ മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനിൽ സുരക്ഷയിൽ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്. സ്ഫോടന കേസിലെ 33-ാമത്തെ പ്രതിയായ ഇയാൾ ഭാര്യയുമായി എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ 9വയസുള്ള കുട്ടി സമീപ പ്രദേശത്തെ ഒരു ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്.
Summary: A Maoist Suspect responsible for killing three policemen in a bomb blast has been arrested in Idukki. The arrested person is Sahan Tuti Dinabu (30) from Jharkhand. The NIA team apprehended the accused from Munnar. Dinabu, who had fled from Jharkhand, was working as a labourer with his wife at the Munnar Goodarvila Estate and had been under the surveillance of the NIA team for some time.
October 14, 2025 7:57 AM IST
