Leading News Portal in Kerala

വെറുതെ ഒരു വിവാഹം? കേരളത്തിലെ വിവാഹ മോചന കേസുകളിൽ വർദ്ധനയെന്ന് കണക്കുകൾ Divorce cases on rise in Kerala | Kerala


വർഷങ്ങളോളമാണ് ഇവർക്ക് വിവാഹ മോചന കേസുമായി കോടതി കയറിയിറങ്ങേണ്ടി വരുന്നതെന്നുള്ളത് മറ്റൊരു വശം. കോടതികളിൽ ഇത്തരം കേസുകൾ എത്രത്തോളം കെട്ടിക്കിടക്കുന്നുണ്ടെന്നും ഇതിൽ നിന്ന് വ്യക്തമാണ്. വിവരാവകാശ നിയമ പ്രകാരം ഹൈക്കോടതി പുറത്തുവിട്ട കണക്കാണിത്.

വിവാഹ മോചന കേസുകളിൽ വക്കീൽ നോട്ടിസയച്ച ശേഷം പിരിഞ്ഞു ജീവിക്കുന്ന വരുടെ എണ്ണം ഇതിലും കൂടുതലാണെന്ന് കുടുംബക്കോടതിയിലെ മുൻ ജഡ്‌ജിമാർ തന്നെ വ്യക്തമാക്കുന്നുണ്ട്. കേസിന്റെ എണ്ണം കൂടുയതോടെ ജില്ലകളിലെ കുടുംബകോടതികളുടെ എണ്ണവും കൂടി. എന്നിട്ടു കേസുകൾ തീർപ്പാകാതെ കിടക്കുകയാണ്.

കേസുകളുടെ കണക്ക് വർഷം തിരിച്ച്

2019ൽ 19,189 വിവാഹമോചന കേസുകളായിരുന്നു പുതുതായി രജിസ്റ്റർ ചെയ്തത്. അതേവർഷം 24,187 കേസുകൾ നിലവിലുണ്ടായിരുന്നു. 10,604 കേസുകൾ ആവർഷം തീർപ്പാക്കി. ആ വർഷം കെട്ടിക്കിടന്ന കേസുകളുടെ എണ്ണം 32,772.

2020ൽ-

പുതുതായി രജിസ്റ്റർ ചെയ്തത്:18,886 കേസുകൾ

മുൻ കേസുകൾ:32,772

തീർപ്പാക്കിയത്:9320

കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:42,338

2021ൽ- പുതുതായി രജിസ്റ്റർ ചെയ്തത്: 25,020 കേസുകൾ

മുൻ കേസുകൾ:42,338,

തീർപ്പാക്കിയത്:25,050,

കെട്ടിക്കിടന്ന കേസുകളുടെ എണ്ണം: 42,308

2022ൽ-

പുതുതായി രജിസ്റ്റർ ചെയ്തത്: 30,781

മുൻ കേസുകൾ:42,308

തീർപ്പാക്കിയത്: 31,346

കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:41,743

2023ൽ-പുതുതായി രജിസ്റ്റർ ചെയ്തത്: 33,535

മുൻ കേസുകൾ:41,743

തീർപ്പാക്കിയത്:36,894,

കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:38,384

2024ൽ-

പുതുതായി രജിസ്റ്റർ ചെയ്തത്:30,647

മുൻ കേസുകൾ:38,384

തീർപ്പാക്കിയത്:31,557

കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:37,474

2025(ജൂൺ വരെ)-

പുതുതായി രജിസ്റ്റർ ചെയ്തത്:16,732

മുൻ കേസുകൾ:37,474

തീർപ്പാക്കിയത്:16,139

കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:38,067