Leading News Portal in Kerala

രാഷ്ട്രപതിയുടെ ശബരിമല ദർശനം ആചാരലംഘനമെന്ന് ആലത്തൂർ ഡിവൈഎസ്പി | Kerala


Last Updated:

രാഷ്ട്രപതിയുടെ ശബരിമല ദർശനം വിമർശിച്ച് ആലത്തൂർ ഡിവൈഎസ്‌പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം

രാഷ്ട്രപതിയുടെ ശബരിമല ദർശനം വിമർശിച്ച് ഡിവൈഎസ്‌പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാരലംഘനമുണ്ടായെന്നും ഹൈക്കോടതിവിധികൾ കാറ്റിൽ പറത്തിയെന്നും ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാർ കഴിഞ്ഞ ദിവസം രാത്രിയിട്ട വാട്സാപ് സ്റ്റാറ്റസിലുള്ളത്. 20 മിനിറ്റിനു ശേഷം പോസ്‌റ്റ് ഡിലീറ്റ് ചെയ്‌തു. ട്രെയ്ൻ യാത്രയ്ക്കിടെ തനിക്ക് വാട്സാപ്പ് വഴി ലഭിച്ച സന്ദേശം അബദ്ധത്തിൽ സ്റ്റാറ്റസ് ആയെന്നാണ് മനോജ് കുമാറിൻ്റെ വിശദീകരണം.

അതേസമയം, ബിജെപി എംപി ബണ്ടി സഞ്ജയ് കുമാർ പ്രസിഡന്റ് മുർമുവിന്റെ ശബരിമല സന്ദർശനത്തെ പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റും ശ്രദ്ധേയമാണ്. എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതിയ വരികളുടെ പരിഭാഷ ഇങ്ങനെ: “അവർക്ക് 67 വയസ്സായി. അവർ ഒരു നിയമവും ലംഘിച്ചിട്ടില്ല, ഒരു വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല – അവർ അതിനെ ബഹുമാനിക്കുക മാത്രമാണ് ചെയ്തത്. അങ്ങനെ ചെയ്യുന്നതിലൂടെ, ഇരുമുടി കെട്ടി അയ്യപ്പന് മുന്നിൽ വണങ്ങുകയും ചെയ്ത ആദ്യത്തെ രാഷ്ട്രപതിയായി അവർ മാറി.”

രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ ശബരിമല ദർശനം ചരിത്രപരമായി പ്രസക്തമാണ്. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന ആദ്യത്തെ വനിതാ രാഷ്‌ട്രപതി കൂടിയായി അവർ. ക്ഷേത്രം സന്ദർശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് മുർമു. മുൻ രാഷ്ട്രപതി വി.വി. ഗിരി 1970 കളിൽ ശബരിമല സന്ദർശിച്ചിരുന്നു.

തീർത്ഥാടനത്തിന്റെ പരമ്പരാഗത ആചാരങ്ങൾ പാലിച്ചുകൊണ്ട്, രാഷ്‌ട്രപതി മുർമു രാവിലെ 11 മണിയോടെ പമ്പ ബേസ് ക്യാമ്പിൽ എത്തി. പമ്പ നദിയിൽ കാലുകൾ കഴുകിയ ശേഷം അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.

കറുത്ത സാരി ധരിച്ച്, മേൽശാന്തിക്കൊപ്പം പവിത്രമായ ‘കെട്ടുനിറയ്ക്കൽ’ ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു. അവരുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രമും മറ്റ് ജീവനക്കാരും സ്വന്തമായി കെട്ടുകൾ തയ്യാറാക്കി.

Summary: Palakkad DySP’s WhatsApp status criticises President’s visit to Sabarimala. Alathur DySP R. Manoj Kumar’s WhatsApp status posted last night contains a lot of criticism, including that the President’s visit violated the protocol and that the High Court verdicts were flouted. The post was deleted after 20 minutes. Manoj Kumar explained that a message he received via WhatsApp during the train journey was accidentally posted as a status