Last Updated:
പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25 മിനിറ്റ് നീണ്ട വാദം നടന്നു
യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ച കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിന്റെ ആവശ്യം കോടതി തള്ളി. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നസീറ എസ്. കൂടുതൽ വാദം കേൾക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25 മിനിറ്റ് നീണ്ട വാദം നടന്നു.
മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ ഇദ്ദേഹത്തിന് നേരെയുള്ള കുറ്റങ്ങൾ വർദ്ധിച്ചു.
കേസ് അന്വേഷിക്കാൻ ഡിവൈ.എസ്.പി. സജീവന്റെ നേതൃത്വത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
കഴിഞ്ഞ വ്യാഴാഴ്ച നേമം പോലീസ് രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരു കേസിൽ മുൻകൂർ ജാമ്യത്തിനായി മാങ്കൂട്ടത്തിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചതിന്റെ നിയമപരമായ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ അന്വേഷണം.
Summary: The court pronounced verdict on the no arrest plea of Palakkad MLA Rahul Mamkootathil in the case of raping a young woman and forcing her to have an abortion. The Thiruvananthapuram Principal Sessions Court had adjourned the anticipatory bail application filed by him to Thursday for further hearing. The prosecution presented more evidence
Thiruvananthapuram,Kerala
December 04, 2025 2:26 PM IST
