Leading News Portal in Kerala

കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി | Kerala University Registrar Dr. K.S. Anil Kumar transferred | Kerala


Last Updated:

കേരള സർവ്വകലാശാലയിൽ മാസങ്ങളായി തുടരുന്ന വിസി-രജിസ്ട്രാർ പോരിന് ഒടുവിൽ വിരാമമായി

News18
News18

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ മാസങ്ങളായി തുടരുന്ന വിസി-രജിസ്ട്രാർ പോരിന് ഒടുവിൽ വിരാമമായി. വിവാദങ്ങളിൽ ഉൾപ്പെട്ട രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. അനിൽകുമാറിനെ അദ്ദേഹത്തിന്റെ ശാസ്താംകോട്ട ഡി.ബി ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് പ്രിൻസിപ്പാളായിട്ടാണ് മാറ്റിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും രാജ്ഭവനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് സർവ്വകലാശാലയിലെ ഈ നിർണ്ണായകമായ സമവായ നീക്കം.

സർവ്വകലാശാലയിലെ ‘ഭാരതാംബ’ വിവാദവുമായി ബന്ധപ്പെട്ടാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഈ വിവാദത്തെത്തുടർന്ന് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. ഗവർണർ ഈ നടപടിയെ ശരിവെച്ചെങ്കിലും സസ്പെൻഷനെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

നേരത്തെ രജിസ്ട്രാർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത് എങ്കിലും, വിസി-രജിസ്ട്രാർ തർക്കം സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിച്ചതോടെ സർക്കാർ ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു. രജിസ്ട്രാർ പ്രിൻസിപ്പാൾ സ്ഥാനത്തേക്ക് മടങ്ങുന്നതോടെ സർവ്വകലാശാലയിൽ നിലനിന്നിരുന്ന ഭരണപരമായ അനിശ്ചിതത്വങ്ങൾക്ക് താൽക്കാലിക ശമനമാകുമെന്നാണ് കരുതുന്നത്.