Leading News Portal in Kerala

മുംബൈ സ്ഫോടന കേസിലെ കുറ്റക്കാരനായ ഐസിസ് ഇന്ത്യ തലവൻ സാക്വിബ് നാച്ചൻ ചികിത്സയിലിരിക്കെ മരിച്ചു | ISIS India head Saquib Nachan dies in delhi hospital


Last Updated:

1990-2000 കാലഘട്ടത്തിൽ സിമിയിൽ സജീവമായിരുന്ന ഇയാൾക്ക് 2002-2003 കാലത്ത് മുംബയിൽ നടന്ന വിവിധ സ്‌ഫോടനങ്ങളിൽ ബന്ധമുണ്ടെന്നാണ് ആരോപണം

News18News18
News18

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്) പ്രവർത്തകൻ സാക്വിബ് അബ്ദുൾ ഹമീദ് നാച്ചൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശനിയാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ഇയാളെ ജൂൺ 24-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2‌002 ലും 2003 ലും മുംബൈയിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം 2023 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഈ ആഴ്ച ആദ്യം മസ്തിഷ്കാഘാതത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ .

തിങ്കളാഴ്ച ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സാക്വിബ് നാച്ചനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഇയാളുടെ നില വഷളായതായും തുടർന്ന് ഉച്ചയ്ക്ക് 12.10 ന് മരിച്ചു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. മഹാരാഷ്ട്രയിലെ പഡ്ഗയ്ക്ക് സമീപമുള്ള ബോറിവാലിയിൽ ഞായറാഴ്ച അന്ത്യകർമങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ഡിസംബർ 9 ന് ദേശീയ അന്വേഷണ ഏജൻസി പഡ്ഗയിൽ നിന്നുള്ള മറ്റ് 15 ഐസിസ് അംഗങ്ങൾക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ ഇന്ത്യയുടെ തലവനായ നാച്ചനെ അറസ്റ്റ് ചെയ്തിരുന്നു. തിഹാർ ജയിലിലായിരുന്നു ശിക്ഷ അനുഭവിച്ചിരുന്നത്.

എൻ‌ഐ‌എയുടെ കണക്കനുസരിച്ച് തീവ്രവാദ കേസുകളിൽ ആവർത്തിച്ചുള്ള പങ്കാളിത്തത്തിന് പേരുകേട്ട നാച്ചൻ, ഐ‌എസിനായി അമീർ-ഇ-ഹിന്ദ് (ഇന്ത്യയുടെ നേതാവ്) ആയി സ്വയം പ്രഖ്യാപിച്ചിരുന്നു. 2024 ജൂണിൽ, ഡൽഹി-പദ്ഗ ഐസിസ് ഭീകര മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് നാച്ചനും നിരോധിത ആഗോള ഭീകര സംഘടനയിലെ മറ്റ് 16 തീവ്ര പ്രവർത്തകർക്കുമെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവാദികളാക്കുന്നതിലും ഐഇഡികൾ നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയാണ് കേസിൽ ഉൾപ്പെടുന്നത്.

നാച്ചന്റെ അഭിഭാഷകൻ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന് മുമ്പ് രണ്ട് മസ്തിഷ്കാഘാതങ്ങൾ അനുഭവപ്പെട്ടിരുന്നു, 2021 ലും 2023 ലും, ഏറ്റവും പുതിയത് എൻഐഎ അറസ്റ്റിന് മുമ്പായിരുന്നു.

2002 നും 2003 നും ഇടയിൽ മുംബൈയിൽ നടന്ന ബോംബ് സ്ഫോടന പരമ്പരകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2016 ൽ നിരോധിത സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുൻ ഭാരവാഹിയായിരുന്ന നാച്ചനെ ശിക്ഷിച്ചു. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്. 1990-2000 കാലഘട്ടത്തിൽ സിമിയിൽ സജീവമായിരുന്ന ഇയാൾക്ക് 2002-2003 കാലത്ത് മുംബയിൽ നടന്ന വിവിധ സ്‌ഫോടനങ്ങളിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്നു. പോട്ട നിയമപ്രകാരം 10 വർഷ തടവ് ശിക്ഷ ലഭിച്ചെങ്കിലും അഞ്ചു മാസത്തെ ശിക്ഷ ഇളവോടെ 2017 ൽ ജയിൽ മോചിതനായി. അതുകഴിഞ്ഞാണ് 2023ൽ ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യൽ, സ്‌ഫോടക വസ്‌തു നിർമ്മാണം തുടങ്ങിയവയുടെ പേരിൽ വീണ്ടും അറസ്റ്റിലാകുന്നത്.