മുഹമ്മദ് നബിയെക്കുറിച്ച് സ്കൂൾ സിലബസിൽ വേണമെന്ന് SDPI നേതാവ്; അതൊക്കെ എപ്പഴേ ഉണ്ടെന്ന് എംകെ സ്റ്റാലിൻ SDPI leader wants to include Prophet Muhammad in school syllabus Tamilnadu CM MK Stalin says Prophet is already part of the syllabus | India
Last Updated:
മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഡിഎംകെ എന്നും ഒപ്പമുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന എസ്ഡിപിഐ നേതാവ് നെല്ലായ് മുബാറക്കിന്റെ ആവശ്യത്തോട് പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.പ്രവാചകനെക്കുറിച്ചുള്ള പാഠങ്ങൾ ഇതിനകം തന്നെ സ്കൂൾ സിലബസിന്റെ ഭാഗമാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി.പ്രവാചകൻ മുഹമ്മദ് നബിയുടെ സമത്വത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ തത്വങ്ങളെ പ്രകീർത്തിച്ച് സംസാരിച്ച് സ്റ്റാലിൻ തമിഴ് പരിഷ്കരണവാദികളായ പെരിയാർ ഇ.വി. രാമസാമി, ഡി.എം.കെ നേതാക്കളായ സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയവരുടെ പ്രത്യയശാസ്ത്രങ്ങളുമായി അവയെ ചേർത്തുവയ്ക്കുകയും ചെയ്തു.പ്രവാചകൻ മുഹമ്മദ് നബിയുടെ 1,500-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) പ്രതിബദ്ധത സ്റ്റാലിൻ വ്യക്തമാക്കി. വഖഫ് നിയമത്തിലെ വിവാദ ഭേദഗതികളെ വിമർശിച്ച സ്റ്റാലിൻ ഡിഎംകെയുടെ നിയമപോരാട്ടങ്ങൾ മൂലമാണ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചതെന്നും കൂട്ടിച്ചേർത്തു. ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങൾക്ക് ബിസി വിഭാഗത്തിൽ 3.5% ആഭ്യന്തര സംവരണം, ന്യൂനപക്ഷ ക്ഷേമ ബോർഡ് സ്ഥാപിക്കൽ, ഉറുദു അക്കാദമി രൂപീകരണം, ചെന്നൈ വിമാനത്താവളത്തിന് സമീപം ഒരു പുതിയ ഹജ്ജ് ഹൗസിന്റെ നിർമ്മാണം തുടങ്ങി തമിഴ്നാട് സർക്കാരിന്റെ ക്ഷേമ നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു
പൗരത്വ ഭേദഗതി നിയമം (സിഎഎ), മുത്തലാഖ് തുടങ്ങിയ മുസ്ലീം വിഷയങ്ങളിൽ എഐഡിഎംകെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.ഗാസയിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച സ്റ്റാലിൻ, പലസ്തീനികൾക്കെതിരായ അക്രമം അവസാനിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് നിർണായക നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു
Chennai [Madras],Chennai,Tamil Nadu
September 22, 2025 11:25 AM IST
മുഹമ്മദ് നബിയെക്കുറിച്ച് സ്കൂൾ സിലബസിൽ വേണമെന്ന് SDPI നേതാവ്; അതൊക്കെ എപ്പഴേ ഉണ്ടെന്ന് എംകെ സ്റ്റാലിൻ
