സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്| Ronaldos Malayali Fan Booked for Endangering Players After ground Invasion Selfie Attempt | Sports
Last Updated:
ആരാധകൻ ഗ്രൗണ്ടിലേക്കു അതിക്രമിച്ച് കടന്നതിന് എഫ്സി ഗോവയ്ക്കു പിഴയായി നൽകേണ്ടി വരുക 8 ലക്ഷം രൂപ
മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ. സൗദി ക്ലബ് അൽ നസറിനെതിരായ മത്സരത്തിലാണ് റൊണാൾഡോയുടെ മലയാളി ആരാകൻ മൈതാനത്തേക്ക് ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പോർച്ചുഗലിന്റെയും ആരാധകനായ മലയാളി യുവാവാണ് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവയ്ക്ക് തലവേദന സൃഷ്ടിച്ചത്.
എഎഫ്സി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് രണ്ട് മത്സരത്തിന് മുൻപ് സൈഡ് ലൈനിനരികെ വാം അപ് ചെയ്യുകയായിരുന്ന അൽ നസറിന്റെ പോർച്ചുഗീസ് താരം ജാവോ ഫെലിക്സിന് അരികിലേക്കാണ് യുവാവ് എത്തിയത്. സാദിയോ മാനെയും സമീപമുണ്ടായിരുന്നു. ഫെലിക്സിനൊപ്പം ഒരു സെൽഫിയുമെടുത്തു. സുരക്ഷാ ജീവനക്കാർ പിടികൂടിയ യുവാവിനെ ഫറ്റോർഡ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മൈതാനത്ത് അതിക്രമിച്ചു കടന്നതിനും രണ്ട് രാജ്യാന്തര താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. സെൽഫികൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് സെക്ഷൻ 125, 233(ബി) പ്രകാരമാണു കേസ്. സുരക്ഷാ വീഴ്ചയ്ക്ക് ഗോവയ്ക്കെതിരെ എഎഫ്സി നടപടി ഉണ്ടാകും.
Summary: FC Goa has been fined ₹8 lakh for the ground invasion by a Malayali fan. The Malayali supporter of Cristiano Ronaldo entered the field during the match against the Saudi club Al Nassr. It was a young man from Kerala, a fan of Cristiano Ronaldo and Portugal, who caused problems for FC Goa at the Fatorda Stadium in Goa.
October 24, 2025 3:07 PM IST
