Leading News Portal in Kerala

ആൾക്കൂട്ട നിയന്ത്രണം; ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ RCB RCB to install 350 AI cameras at Bengalurus Chinnaswamy Stadium to control Crowd | Sports


Last Updated:

കഴിഞ്ഞ വർഷം ആർസിബിയുടെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് ശേഷമാണ് സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ തീരുമാനിച്ചത്

News18
News18

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തി  300 മുതൽ 350 വരെ ആർട്ടിഫിഷ്യഇൻ്റലിജൻസ് (AI) ക്യാമറക  സ്ഥാപിക്കാനൊരുങ്ങി റോയചലഞ്ചേഴ്സ് ബംഗളൂരു (RCB). ക്യാമറകസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർസിബി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (KSCA) കത്തെഴുതിയെന്ന് വെള്ളിയാഴ്ച ഫ്രാഞ്ചൈസി വ്യക്തമാക്കി. പദ്ധതിക്കായി ഏകദേശം 4.5 കോടി രൂപ വരും എന്നാണ് കണക്കാക്കുന്നത്. ഈ തുക മുഴുവതങ്ങതന്നെ വഹിക്കുമെന്നും ആർസിബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഗുരുഗ്രാം ആസ്ഥാനമായുള്ളസ്റ്റാക്യുഎന്ന കമ്പനിയെ ആർസിബി ചുമതലപ്പെടുത്തിയെന്നാണ് വിവരം.

അത്യാധുനികമായ ഫേഷ്യറെക്കഗ്നിഷസാങ്കേതികവിദ്യയാണ് ക്യാമറകളിഉപയോഗിക്കുന്നത്. ഇതിലൂടെ ജനക്കൂട്ടത്തിന്റെ നീക്കം കാര്യക്ഷമമായി നിയന്ത്രിക്കാനും ക്യൂ സംവിധാനം കൃത്യമായി നിരീക്ഷിക്കാനും അനധികൃത പ്രവേശനങ്ങതടയാനും സാധിക്കും. വീഡിയോ, ഓഡിയോ, ടെക്സ്റ്റ് ഡാറ്റകസൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലൂടെ അക്രമങ്ങൾ, സുരക്ഷാ വീഴ്ചകതുടങ്ങിയവ പെട്ടെന്ന് തിരിച്ചറിയാനും വേഗത്തിനടപടികസ്വീകരിക്കാനും സാധിക്കുമെന്ന് ഫ്രാഞ്ചൈസി പുറത്തിറക്കിയ പ്രസ്താവനയിപറയുന്നു.

കഴിഞ്ഞ വർഷം ആർസിബിയുടെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേമരിച്ച സംഭവത്തിന് ശേഷമാണ് സുരക്ഷാ മുൻകരുതലുകകർശനമാക്കാതീരുമാനിച്ചത്. അതിനു ശേഷം ചിന്നസ്വാമി സ്റ്റേഡിയം വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാഅനുയോജ്യമല്ലെന്ന് സംസ്ഥാന സർക്കാകമ്മീഷറിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഫലമായി 2025-ലെ വനിതാ ലോകകപ്പ് മത്സരങ്ങൾ സ്റ്റേഡിയത്തിന് നഷ്ടമായി. ഐപിഎൽ 2026-ൽ ആർസിബിയുടെ ഹോം മത്സരങ്ങചിന്നസ്വാമി സ്റ്റേഡിയത്തിനടക്കാസാധ്യതയില്ലെന്നും പകരം റായ്പൂരിലും പൂനെയിലുമായി മത്സരങ്ങൾ നടക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകസൂചിപ്പിക്കുന്നു.