Last Updated:
നിരവധി ആളുകളെ ഇപ്പോഴും കാണാനില്ലെന്നും പരിക്കേറ്റവർക്ക് മതിയായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട്
നൈജീരിയയിലെ വടക്കൻ-മധ്യ ബെനു സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ നടന്ന വെടിവെപ്പിൽ 100 ലേറെ പേർ മരിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ഗുമ പ്രദേശത്തെ യെലെവാട്ട എന്ന സമൂഹത്തിൽ വെള്ളിയാഴ്ച വൈകിയും ശനിയാഴ്ച പുലർച്ചെയും ആണ് ആക്രമണം നടന്നതെന്ന് മനുഷ്യാവകാശ സംഘടന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിരവധി ആളുകളെ ഇപ്പോഴും കാണാനില്ലെന്നും നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റുവെന്നും മതിയായ വൈദ്യസഹായം ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികൾക്കുള്ളിൽ പൂട്ടിയിട്ട് കത്തിച്ചു. നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നും ആംനസ്റ്റി പറഞ്ഞു.
ബെനുവയിലെ പൊലീസ് വക്താവ് ഉദേമെ എഡെറ്റ്, യെലെവാട്ടയിൽ ഒരു ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. എന്നാൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിട്ടില്ല. കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ ആരാണെന്ന് വ്യക്തമല്ലെങ്കിലും, നൈജീരിയയുടെ വടക്കൻ മേഖലയിൽ ഇത്തരം ആക്രമണങ്ങൾ സാധാരണമാണ്.
അവിടെ ഭൂമിക്കും വെള്ളത്തിനും വേണ്ടി പ്രാദേശിക കന്നുകാലി വളർത്തലുകാരും കർഷകരും പലപ്പോഴും ഏറ്റുമുട്ടാറുണ്ട്. ഫുലാനി വംശജരായ ഇടയന്മാർ തങ്ങളുടെ കന്നുകാലികളെ കൃഷിയിടങ്ങളിൽ മേയുകയും വിളകൾ നശിപ്പിക്കുകയും ചെയ്തതായി കർഷകർ ആരോപിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടി അഞ്ച് വർഷത്തിന് ശേഷം 1965 ൽ ആദ്യമായി നിയമം പിന്തുണച്ച മേച്ചിൽ പാതകളാണിതെന്ന് ഇടയന്മാർ വാദിക്കുന്നു.
New Delhi,Delhi
June 15, 2025 10:00 PM IST